റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റം; നടപടിയില്‍ ഇടപെട്ട് ട്രൈബ്യൂണല്‍, ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസീല്‍ദാര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേചെയ്തു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ എന്‍. വാസുദേവന്‍ സ്റ്റേചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവാണിതെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവര്‍ത്തനം എന്നിവ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനുമാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റ…

Read More

അടി തിരിച്ചടി, ഹെയ്തിയെ കീഴടക്കി മൊറോക്കോ നോക്കൗട്ടില്‍

വാഷിങ്ടണ്‍: ഹെയ്തിയെ കീഴടക്കി മൊറോക്കോ നോക്കൗട്ടില്‍. പിന്നിട്ടുനിന്ന ശേഷം തിരിച്ചുവന്നാണ് മൊറോക്കോ വിജയിച്ചുകയറിയത്. രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ജയം. അതോടെ ടീം നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പ് സിയില്‍ രണ്ടാമതായാണ് ടീമിന്റെ നോക്കൗട്ട് പ്രവേശം. 10-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോയുടെ സെല്‍ഫ് ഗോളാണ് ഹെയ്തിക്ക് ലീഡ് സമ്മാനിക്കുന്നത്. പിന്നീട് മുന്നേറ്റങ്ങള്‍ തുടര്‍ന്ന ഹെയ്തി മൊറോക്കോയെ വിറപ്പിച്ചു. ഹെയ്തിയുടെ മുന്നേറ്റങ്ങളെ തടയാന്‍ മൊറോക്കോ പാടുപെട്ടു. കിട്ടിയ അവസരങ്ങളില്‍ മൊറോക്കോയും കളിച്ചു. 39-ാം മിനിറ്റില്‍ അഷ്റഫ് ഹക്കീമിയിയൂടെ സമനില പിടിച്ചു. എന്നാല്‍…

Read More

വെനസ്വേലയില്‍ വന്‍ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

വെനസ്വേലയില്‍ വന്‍ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. യാരാക്വ പ്രവിശ്യയില്‍ 13.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരങ്ങളില്‍, അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു.പ്യൂര്‍ട്ടോ റിക്കോയ്ക്കും വിര്‍ജിന്‍ ദ്വീപുകള്‍ക്കും സുനാമി ഭീഷണി. മൊണ്ടാല്‍ബാനില്‍ നിന്ന് 28 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ചിലത്…

Read More

ക്ലോസെയെ മറികടന്നു, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി

  കാന്‍സാസ് സിറ്റി: ലോകകപ്പില്‍ ചരിത്രനേട്ടവുമായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ ഗോള്‍ നേടിയതോടെയാണ് മെസ്സി റെക്കോഡ് കുറിച്ചത്. 17 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന മുന്‍ ജര്‍മന്‍ സ്ട്രൈക്കര്‍ മിറാസ്ലാവ് ക്ലോസെയെ ആണ് മെസ്സി മറികടന്നത്. ഓസ്ട്രിയക്കെതിരേ വലകുലുക്കിയതോടെ മെസ്സിക്ക് 17 ഗോളുകളായി. അള്‍ജീരിയക്കെതിരേ മിന്നിയ മെസ്സി തകര്‍പ്പന്‍ ഹാട്രിക് കുറിച്ചതോടെയാണ് ഗോള്‍ നേട്ടം 16…

Read More

‘പാവ ആകാന്‍ ഞാന്‍ തയാറല്ല; അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചു’; ശ്വേത മേനോന്‍

അമ്മ സംഘടനയില്‍ നിന്ന് തന്നെ രാജിവെക്കുന്നുവെന്നും അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നും ശ്വേത മേനോന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി നടി ലക്ഷ്മി പ്രിയയും പ്രതികരിച്ചു.മുന്‍ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷമാണ് ശ്വേതാ മേനോന്റെ രാജിപ്രഖ്യാപനം.ശ്വേതാ മേനോന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഭരണ സമിതി സ്ഥാനം രാജിവെച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യു പറഞ്ഞു.ഞാനും എന്റെ കമ്മിറ്റിയും രാജി വച്ചിട്ടുണ്ട്. കുറ്റാരോപിതരായ ആള്‍ക്കാരിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ട ആയിരുന്നു….

Read More

‘സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അവന്റെ അഡ്രസ് കാണില്ല’ സുകുമാരന്‍ നായര്‍

        ചങ്ങനാശ്ശേരി: കെബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കാലാവധി തീര്‍ന്നതിനാലാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ജനാധിപത്യപരമായ തീരുമാനമാണ് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പിന്തുണ നല്‍കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ 12 പേര്‍ നിലവിലെ കമ്മിറ്റിക്കാരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന് ആര്‍ക്കും ജനറല്‍ സെക്രട്ടറിയെ തള്ളിക്കളയാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം….

Read More

ലോകചാമ്പ്യന്മാര്‍ ഇറങ്ങുന്നു, കരുത്തുകാട്ടാന്‍ അള്‍ജീരിയ

കന്‍സാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണല്‍ മെസ്സിയും സംഘവും ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്ബോളില്‍ ബുധനാഴ്ച രാവിലെ 6.30-ന് കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുന്‍പ് ഒരുതവണ മുഖാമുഖംവന്നപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം. കരുത്തുകാട്ടാന്‍ അള്‍ജീരിയ 2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയില്‍ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടില്‍ ഒരു കളിയില്‍ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തില്‍. റിയാദ് മഹ്റെസ്, ഇബ്രാഹിം മാസ,…

Read More

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകള്‍ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളില്‍നിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂള്‍സില്‍ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകള്‍ക്ക് കുറിപ്പടി നിര്‍ബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികള്‍ മരിച്ച് മാസങ്ങള്‍ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു,…

Read More

ട്രംപിന്റെ ജന്മദിനം; ഇറാന്‍ ഭയന്നു, സമാധാന കരാറില്‍ അര്‍ധരാത്രി വരെ കാത്തിരുന്ന് ഒപ്പുവെച്ചു

ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപനത്തിന് പിന്നില്‍ അസാധാരണമായ നയതന്ത്ര നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. കരാറില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് പുതിയ തീയതി പിറക്കുന്നത് വരെ കാത്തിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇറാന്‍ പ്രാദേശിക സമയം ജൂണ്‍ 14-ന് കരാര്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ടെഹ്‌റാന്‍ വിസമ്മതിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനമായിരുന്നു അന്ന് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ട്രംപിന്റെ ജന്മദിനത്തില്‍ ഒരു ചരിത്രപരമായ കരാറില്‍ ഒപ്പുവെക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും,…

Read More