‘പാറ്റ പരാമർശം നടത്തിയത്, യുവാക്കളെയല്ല’: വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: സുപ്രീം കോടതിയിലെ വാദത്തിനിടെ നടന്ന ‘പാറ്റ’ പരാമർശം വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുകൂടിയവരെക്കുറിച്ചാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. രാജ്യത്തെ യുവാക്കളെ അധിക്ഷേപിച്ചിട്ടില്ലെന്നും അവരോട് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വ്യാജ ബിരുദം നേടി അഭിഭാഷക വൃത്തിയിലേക്ക് കടന്നുകൂടിയവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. വ്യാജ ബിരുദങ്ങളെക്കുറിച്ചും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതിനെക്കുറിച്ചുമായിരുന്നു ചർച്ച. ആ ഒരു സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം നടത്തിയത്. ഞാൻ യാത്ര ചെയ്യുമ്പോൾ…