നാഗമ്പടം മേൽപ്പാലത്തിൽ കെണിയായി മൂടിയില്ലാത്ത ഓട പാദമൂന്നിയാൽ പെട്ടതു തന്നെ
കോട്ടയം: എങ്ങാനും അറിയാതെ അതിൽ കാലുവെച്ചാൽ കഥകഴിഞ്ഞെന്ന് വരാം. കെണിയെന്ന് പറഞ്ഞാൽ പോരാ മരണക്കെണിയെന്ന് തന്നെ വിളിക്കണം. ഒരു ഭാഗത്ത് ഓടയുടെ മൂടികൾ ആകെ തകർന്നിരിക്കുന്നു. ചിലത് ഇളകിമാറിയിരിക്കുന്നു. അപകടങ്ങൾ ക്ഷണിച്ചുവരുത്തുമ്പോഴും ഉത്തരവാദപ്പെട്ടവർ ഉറക്കത്തിലാണ്. പ്ലാസ്റ്റിക് റിബണും ടാർവീപ്പകളും സ്ഥാപിച്ച് മുന്നറിയിപ്പ് നൽകാൻ മാത്രം അവർക്കായി. നാഗമ്പടം മേൽപ്പാലത്തിലൂടെ കാൽനടയാത്രക്കാർക്ക് ഭീതിയുടെ മാത്രമേ കടന്നുപോകാൻ കഴിയൂ. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കയറുമ്പോൾ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഓടകളാണ് അപകടഭീഷണി ഉയർത്തുന്നത്. ഇതിന് സമീപമാണ് ബസ്…