മനുഷ്യത്വമുണ്ടാകണം; വാങ്ചുകിന്റെ സമരത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഒമർ അബ്ദുള്ള

ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാഷ്ട്രീയത്തിൽപ്പോലും മാനുഷികതയ്ക്ക് സ്ഥാനമുണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു. വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അദ്ദേഹത്തോട് അനുകമ്പ കാട്ടണമെന്നും സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും പരീക്ഷ റദ്ദാക്കിയതും കുട്ടികൾക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും, അതിനാൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്യണം…

Read More

പുരി ജഗന്നാഥ രഥയാത്രയിൽ തിക്കുംതിരക്കും: ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്

പുരി: ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നൂറോളം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കനത്ത തിരക്കിനിടയിൽ കഠിനമായ ശ്വസതടസ്സം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭഗവാൻ ജഗന്നാഥൻ, ഭഗവാൻ ബലഭദ്രൻ, ദേവി സുഭദ്ര എന്നിവരുടെ രഥം വലിക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടിയ ബഡാ ദണ്ഡയിലാണ് (ഗ്രാൻഡ് റോഡ്) സംഭവം നടന്നത്. നേരിയ…

Read More

ബംഗാൾ ഉൾക്കടലിൽ ബോട്ട് മുങ്ങി 500 മരണം; യാത്രക്കാർ രോഹിങ്ക്യൻ അഭയാർത്ഥികൾ

നേപ്പിദോ: ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികളുമായിപോയ ബോട്ട് മുങ്ങി 500 പേർ മരിച്ചതായി യുഎൻ റിപ്പോർട്ട്. മ്യാൻമറിലെ രാഖൈൻ തീരത്ത് നിന്നും യാത്രതിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. മ്യാൻമറിൽ യുദ്ധവും അക്രമവും രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ച അഭയാർത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നാണ് യുഎൻ അറിയിച്ചത്. അന്താരാഷ്‌ട്ര കുടിയേറ്റ സംഘടനയും ഐക്യരാഷ്‌ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ച് പ്രസ്‌താവനയിറക്കിയത്. യാത്രക്കാരിൽ ഭൂരിഭാഗവും…

Read More

ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റു മരിച്ചു; വംശീയാക്രമണമെന്ന് കുടുംബം, പ്രതി പിടിയിൽ

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ കിരൺദീപ് കൗർ (24) ആണ് മരിച്ചത്. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള വീട്ടിൽ അതിക്രമിച്ചുകടന്ന് അക്രമി ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കിരൺദീപിനെ അക്രമി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കിരൺദീപിന്റെ ഭർത്താവിന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന് വെളിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വംശീയാക്രമണമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാൽ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഴ്ചകൾക്കു മുൻപാണ് കിരൺദീപ് കൗർ കുഞ്ഞിന് ജന്മംനൽകിയത്. സംഭവത്തിൽ…

Read More

കറുത്ത ശവപ്പെട്ടിക്കുള്ളിലെ ട്രംപിന്റെ ചിത്രവുമായി ഇറാന്റെ ഭീഷണി

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ ഒരു പ്രധാന ചത്വരത്തിൽ ഡൊണാൾഡ് ട്രംപിനെ ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമാകാരമായ ബോർഡ് പ്രത്യക്ഷപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഇംഗ്ലീഷിലും പേർഷ്യനിലുമുള്ള ഭീഷണി സന്ദേശവും ബോർഡിൽ എഴുതിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായ സമയത്താണ് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുത്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നേരെ അമേരിക്കൻ സേന മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. യുഎസിന്റെ ആക്രമണങ്ങൾ…

Read More

വാഗ്ദാനം നല്‍കിയുള്ള ശാരീരിക ബന്ധം ഉഭയ സമ്മതമായി കണക്കാക്കാനാവില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വാഗ്ദാനം നല്‍കിയുള്ള ശാരീരിക ബന്ധം ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും സ്ത്രീയുമായി പുരുഷന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായി കണക്കാക്കാനാകില്ല. സ്ത്രീയും പുരുഷനും തമ്മില്‍ തുടര്‍ച്ചയായുള്ള ശാരീരിക ബന്ധം സ്ത്രീകള്‍ നല്‍കുന്ന അനുമതിയായി കരുതാനാകില്ലെന്നും ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കടേഷ്, ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിന്റെ…

Read More

കമ്പനി അല്ല, ക്ഷേത്രം! രാമക്ഷേത്രത്തിന് വേണ്ടത് രാമസേവകൻ’ -സി.ഇ.ഒ നിയമനം ചോദ്യം ചെയ്യപ്പെടുന്നു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, സി.ഇ.ഒ നിയമനത്തെ ചൊല്ലി പുതിയ വിവാദം. ക്ഷേത്ര ട്രസ്റ്റിന്റെ ഭരണ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കുന്നതിനെ പ്രമുഖ സന്യാസിമാർ എതിർത്തു. ക്ഷേത്രം ഒരു ഭരണാധികാരിയല്ല, മറിച്ച് മതപരമായ അറിവുള്ള ‘ധർമാചാര്യൻ’ അല്ലെങ്കിൽ ‘രാമസേവകൻ’ ആണ് നയിക്കേണ്ടതെന്നാണ് അവരുടെ വാദം. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഏതാനും ദിവസം മുമ്പാണ് സി.ഇ.ഒയെ നിയമിക്കാൻ…

Read More

കൈക്കൂലിക്കേസിൽ സസ്‌പെൻഷൻ, പണം ചോദിച്ച് ഭാര്യയെ മർദിച്ചു; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പോലിസ് ഉദ്യോഗസ്ഥനെതിരെ ഭാര്യ. ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടറായ ഭൈരപ്പ കെ .എസ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഭാര്യയുടെ പരാതി. ഇയാൾക്കെതിരെ സ്ത്രീധന പീഡനം ,വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് വർഷം മുൻപ് വിവാഹിതയായ ഇവർക്ക് മുന്ന് വയസുള്ള ഒരു മകളുണ്ട്. മുമ്പ് സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കൈക്കൂലികേസിൽ…

Read More

ഇന്ത്യയിലെ മരണദ്വീപ് ;മരണം ഉറപ്പ് ഈ ദ്വീപിലെത്തിയാല്‍

  ഇന്നും മാറാത്ത ദുരൂഹത ഒരിക്കല്‍ യാത്രപോയാല്‍ തിരികെയെത്താന്‍ കഴിയാത്ത ചില സ്ഥലങ്ങള്‍ ഭൂമിയിലുണ്ട്. അവിടെ നിന്ന് മൃതശരീരങ്ങള്‍ പോലും ലഭിക്കാറില്ലെന്നാണ് വിവരം. ഇന്ത്യയ്ക്കും ഉണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഒരു കടല്‍ത്തീരത്തിനടുത്തായി വനത്താല്‍ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട്. ദ്വീപിലേക്ക് ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വര്‍ഷമായി ഇവര്‍ക്ക് പുറംലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകര്‍ പറയുന്നു. ടൂറിസ്റ്റുകള്‍…

Read More

യുഎഇയിൽ സ്വകാര്യ ട്യൂഷൻ എടുക്കാൻ പെർമിറ്റ്

ദുബായ്: യുഎഇയിൽ നിയമപരമായി സ്വകാര്യ ട്യൂഷൻ നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വിദ്യാർഥികൾക്കും ‘പ്രൈവറ്റ് ട്യൂട്ടർ പെർമിറ്റ്’ സംവിധാനം ലഭ്യം. 2023ൽ വിദ്യാഭ്യാസ മന്ത്രാലയവും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവും സംയുക്തമായാണ് സംവിധാനം നടപ്പാക്കിയത്. അനുമതിയില്ലാതെ നടത്തുന്ന ട്യൂഷൻ അവസാനിപ്പിക്കുകയും സ്വകാര്യ ട്യൂഷൻ മേഖലയെ ക്രമപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗതമായോ ഗ്രൂപ്പായോ നേരിട്ടോ ഓൺലൈനായോ ട്യൂഷൻ നടത്താൻ പെർമിറ്റ് നിർബന്ധമാണ്. നിലവിൽ അപേക്ഷയ്ക്കോ പെർമിറ്റ് ലഭിക്കുന്നതിനോ ഫീസ് ഈടാക്കുന്നില്ല. 15 മുതൽ 18 വയസ്സുവരെയുള്ള സ്കൂൾ, സർവകലാശാല വിദ്യാർഥികൾ, ജോലി ഇല്ലാത്ത…

Read More