സ്ത്രീകളെ സ്വയംപര്യാപ്തരാക്കൽ സർക്കാറിന്‍റെ പ്രധാന ലക്ഷ്യം -മുഖ്യമന്ത്രി

പള്ളുരുത്തി : സംസ്ഥാനത്തെ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സ്വയംപര്യാപ്തരാക്കുക എന്നതിനാണ് സർക്കാർ കൂടുതൽ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര -2026’ പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായോ സാമ്പത്തികമായോ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയുടെയും പ്രാഥമികവും അന്തിമവുമായ ഇരകൾ സ്ത്രീകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാറിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി…

Read More

മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കില്ല; ബാങ്ക് നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കില്ല. വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമെന്നും കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ നൽകിയ ഹരജി ഹൈക്കോടതി തള്ളി. വായ്പ അനുവദിക്കുമ്പോൾ സഹ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. സാധാരണഗതിയിൽ വിദ്യാർഥികൾ മാതാപിതാക്കളെയാണ് സഹ-അപേക്ഷകരാക്കുന്നത്. അതിനാൽ അവരുടെ സിബിൽ സ്കോർ കുറവാണെങ്കിൽ വായ്പ നൽകാനാവില്ലെന്ന ബാങ്കുകളുടെ നിലപാട് ശരിവെക്കുകയായിരുന്നു…

Read More

ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം : ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തിന് സര്‍ക്കാര്‍ പച്ചക്കൊടി

തിരുവനന്തപുരം:ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിച്ചു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉടൻ ഉത്തരവ് ഇറക്കും. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. 2022 ഒക്ടോബറില്‍ വടക്കാഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം. ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും ഗ്രാഫിക്സുകളും ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ…

Read More

സഹപാഠികളുടെ ചിത്രങ്ങൾ മോഷ്ടിച്ച് മോർഫിങ്

തിരുവനന്തപുരം മെഡിക്കൽ കോളജിനെ നടുക്കിയ ഒരു ഗുരുതര സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. എംബിബിഎസ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോശമായി പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നതിനോടെയാണ് കൂടുതൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കം ശക്തമായത്. ഇതിനകം തന്നെ നിരവധി വിദ്യാർത്ഥിനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും പരാതികളുടെ അടിസ്ഥാനത്തിൽ കേസിന്റെ വ്യാപ്തി കൂടുതൽ വലുതാകാനിടയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിനെ നടുക്കിയ ഒരു ഗുരുതര സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ…

Read More

ജനനി അവാർഡ് 2026′ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിച്ചു

അമൃതപുരി (കൊല്ലം): മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പതിനൊന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘ജനനി അവാർഡ് 2026’ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിച്ചു. അമൃതപുരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം സമർപ്പിച്ചു. മാനവിക-സാമൂഹിക സേവനങ്ങൾ, സമൂഹപരിവർത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ മാതാ അമൃതാനന്ദമയി ദേവി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. “മറ്റുള്ളവർക്കായി സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂർണമാകുന്നത്” എന്ന…

Read More

മറയൂരിൽ സ്കൂളിൽ പോകാൻ നിന്ന എട്ടുവയസ്സുകാരനെ കുത്തിയെറിഞ്ഞ് കാട്ടുപോത്ത്

ഇടുക്കി ജില്ലയിലെ മറയൂരിന് സമീപമുള്ള പള്ളനാട് ഗ്രാമത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് വ്യാഴാഴ്ച രാവിലെ ആ ദാരുണ സംഭവം അരങ്ങേറിയത്. നിത്യേനയുള്ള പഠനത്തിനായി പതിവുപോലെ വീടിന് സമീപത്ത് വാഹനം കാത്തുനിൽക്കുകയായിരുന്ന എട്ടു വയസ്സുകാരനായ കാർത്തിക് എന്ന കൊച്ചുമിടുക്കന് നേരെയാണ് കാട്ടുപോത്തിന്റെ പെട്ടെന്നുള്ള ആക്രമണമുണ്ടായത്. ജനവാസ മേഖലയിലേക്ക് അപ്രതീക്ഷിതമായി ഇറങ്ങിവന്ന വന്യമൃഗം യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാർത്തികിനെ കുത്തിയെടുത്തെറിഞ്ഞ കാട്ടുപോത്ത് പ്രദേശത്ത് വൻ ഭീതി പടർത്തി. സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും വന്യമൃഗം വഴിയിൽ നിന്നവരെയും മറ്റ്…

Read More

കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; മണിക്കൂറുകൾക്കകം കിടപ്പുരോഗിയായ അമ്മയും മരിച്ചു

കൊല്ലം കായൽ ദുരന്തം നാടിനെ ദുഃഖത്തിലാഴ്ത്തി. വള്ളിക്കാവിൽ കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മണിക്കൂറുകൾക്കകം കിടപ്പുരോഗിയായ അമ്മയും മരിച്ചു. ഒരേ ദിവസം അമ്മയും മകളും വിടവാങ്ങിയത് ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ വേദനയായി. മരിച്ചവർ വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ്. കായലിൽ കണ്ടെത്തിയത് സന്ധ്യയുടെ മൃതദേഹം ബുധനാഴ്ച രാവിലെ ടി.എസ്. കനാലിൽ കാട്ടിൽകടവിന് സമീപമാണ് കൊല്ലം കായൽ ദുരന്തം സംബന്ധിച്ച സംഭവം പുറത്തറിഞ്ഞത്. സന്ധ്യയുടെ മൃതദേഹം കായലിൽ കണ്ടെത്തിയതിനെ…

Read More

എഡിജിപി എം.ആർ. അജിത്കുമാറിന് സസ്‌പെൻഷൻ; ‘രക്ഷാപ്രവർത്തന’ത്തിൽ പിടവീണു

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവെച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാഉദ്യോഗസ്ഥർ മർദിച്ചത്. നിലവിലെ ആലപ്പുഴ എംഎൽഎ ആയ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കായിരുന്നു അന്ന് മർദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു. ഈ കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടെപട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞ സർക്കാരിന്റെ…

Read More

3 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വിദ്യയ്ക്ക് ഫോൺ; കേസിൽ 2 പേർ അറസ്റ്റിൽ

കോഴിക്കോട്∙ പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്നു 3 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ 2 പേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ നിതിൻകുമാർ, ഗൗരവ് എന്നിവരെയാണു അറസ്റ്റ് ചെയ്തത്. യുപി – ഡൽഹി അതിർത്തിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനു മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ട് ഈ മാസം ആറിനാണു തട്ടിപ്പു സംഘത്തിന്റെ ഫോൺ കോൾ എത്തിയത്….

Read More

പാലാ നഗരസഭാ ചെയർപേഴ്സൺ, മായാ രാഹുലിന് സാധ്യതയേറി

പാലാ: നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായാ രാഹുലിന് സാധ്യതയേറി. പ്രതിപക്ഷമായ ഇടതുമുന്നണിയുടെയും കോൺഗ്രസിൽ നിന്നും പുറത്തായ നാല് കൺസിലർമാരുടെയും പിന്തുണ മായാ രാഹുലിനാണ്. ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 20 ദിവസത്തിനുള്ളിൽ നടക്കും. ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കും. അതേസമയം ഒരു ടേമിൽ ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിൽ നിന്നും പുറത്തായ ലിസിക്കുട്ടി മാത്യുവിന് നൽകണമെന്ന നിർദ്ദേശം ചിലർ ഉയർത്തുന്നുണ്ട്. ഇതും പരിഗണിച്ചേക്കും. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19ാം വാർഡിനെയാണ്…

Read More