വിശപ്പിന്റെ വിലയറിയുന്നവർ പറയുന്നു തുടരണം ‘പൊതിച്ചോറ്’

കാസർകോട്‌​‘നമ്മൾ ആശുപത്രിയിലാവുന്ന സമയത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കണം. അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്‌. നല്ല ഭക്ഷണം ലഭിക്കുന്നതും അതു കൊടുക്കാൻ കഴിയുന്നതും എത്ര മഹത്തരമാണ്‌. അത്രയും ഇഷ്ടത്തോടെയും സന്തോഷത്തോടെയുമാണ്‌ പൊതിച്ചോറ്‌ നൽകുന്നത്‌. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതെങ്ങനെയാണ്‌ നമ്മൾ നിർത്തുക–’ കാസർകോട്‌ ജനറൽ ആശുപത്രിയിലേക്ക്‌ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ പങ്കിൽ രണ്ടുപൊതി അധികംനൽകുകയായിരുന്നു കഴിഞ്ഞദിവസം ഉദുമ തെക്കിൽ വില്ലേജിലെ മാച്ചിപ്പുറത്തെ ‘ദേവാലയം’ ഹ‍ൗസിൽ ബീന വിജയൻ. കഴിയാവുന്നിടത്തോളം കാലം പൊതിച്ചോറു നൽകുമെന്നും അവർ പറഞ്ഞു. പ്രത്യേക രാഷ്ട്രീയവിരോധംമൂത്ത്‌ നല്ലകാര്യങ്ങളെ അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്ന്‌…

Read More

ആവേശം, ആഘോഷം

കൊച്ചി 48 ടീമുകൾ, 104 മത്സരങ്ങൾ, തുടക്കത്തിലേ കാലിടറിയ വന്പന്മാർ, വിസ്മയിപ്പിച്ച കന്നിക്കാർ, കൈയടിപ്പിച്ച താരങ്ങൾ… ലോകം ഒരു കാൽപ്പന്തിലേക്ക്‌ ചുരുങ്ങിയ ദിനരാത്രങ്ങളാണ്‌ കഴിഞ്ഞുപോയത്‌. രാത്രിയെ പകലാക്കിയും ഇരുട്ടിനെ പ്രകാശമാക്കിയും നാടൊന്നാകെ നെഞ്ചേറ്റിയ തുകൽപന്താട്ടത്തിന്‌ ആവേശകരമായ അന്ത്യം. ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിന്‌ പന്തുരുണ്ടത്‌ ന്യൂജേഴ്‌സിയിലെങ്കിലും കൊച്ചിയിലും ആവേശത്തിന്‌ ഒട്ടും കുറവുണ്ടായില്ല. ഞായറാഴ്ച ആഘോഷ– ആഹ്ലാദ പരിപാടികളും വാഹനറാലികളുമായി ഇരുടീമിന്റെ ആരാധകരും രാവിലെതന്നെ നിരത്തിലിറങ്ങി. അർജന്റീനയുടെ വെള്ളയും നീലയും കലർന്ന കുപ്പായമിട്ടും സ്‌പെയിനിന്റെ ചുവന്ന കുപ്പായമണിഞ്ഞും ഗ്രാമ–നഗരവീഥികൾ കീഴടക്കിയ…

Read More

നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉദ്ഘാടനം തിങ്കളാഴ്ച

ചാവക്കാട്: വര്‍ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരമായി ചാവക്കാട്ട് തുടങ്ങുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ.എച്ച്.അക്ബര്‍ അറിയിച്ചു. മണത്തലയിലുള്ള നഗരസഭ വെറ്ററിനറി ആശുപത്രി പരിസരത്താണ് വന്ധ്യംകരണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര നിയമങ്ങളും പൂര്‍ണമായി പാലിച്ച് ചാവക്കാട് നഗരസഭയുടെ വെറ്ററിനറി ബ്ലോക്കില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി പെറ്റുപെരുകുന്നത് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം….

Read More

കടലിൽ ഒഴുകിനടന്ന 150 ചാക്കുകളുടെ അവകാശികളെത്തി, വിഴിഞ്ഞത്ത് തർക്കം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ച പ്ലാസ്റ്റിക് പെല്ലെറ്റുകൾ അടങ്ങിയ ചാക്കു കെട്ടുകൾ കൊണ്ടുപോകാനുള്ള കമ്പനി അധികൃതരുടെ നീക്കം തടഞ്ഞ് പ്രദേശത്തെ മത്സ്യ തൊഴിലാളികൾ. ഒരു വർഷം മുൻപ് കൊച്ചി – ആലപ്പുഴ ഉൾക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കു കപ്പലിൽ നിന്നും വീണ കണ്ടയ്നറുകളിലെ ചാക്കു കെട്ടുകൾ കടലിൽ ഒഴുകി നടക്കുകയായിരുന്നു. കടലിൽ മുങ്ങിക്കിടന്ന കണ്ടയ്നർ കാലപ്പഴക്കം കൊണ്ട് പൊട്ടി ഉള്ളിലെ ചാക്കുകൾ വെള്ളത്തിന് മുകളിലേക്ക് എത്തിയതാണെന്നാണ് വിലയിരുത്തൽ. യുഎഇ നിർമ്മിതമായ പോളിപ്രൊപ്പലൈൻ ആണെന്നും 25…

Read More

പൊതിച്ചോറ് പോര്; വിട്ടുവീഴ്ച്ചയില്ലെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

പത്തനംതിട്ട: ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടും…

Read More

ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്ഥലവും സ്വർണ്ണവും കൈക്കലാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ഹണിട്രാപ്പ് തട്ടിപ്പെന്ന് പരാതി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്ലാറ്റും, സ്ഥലവും, സ്വർണ്ണവും പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ്…

Read More

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല’- വിശദീകരണവുമായി മന്ത്രി മുരളീധരൻ

തിരുവനന്തപുരം:പൊതിച്ചോറ് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ…

Read More

പൊലീസ്‌ സംരക്ഷണം വീണ്ടും ആവശ്യപ്പെട്ട്‌ കുംഭമേള താരം

കൊച്ചി: മധ്യപ്രദേശിൽനിന്ന്‌ കേരളത്തിലെത്തി വിവാഹിതയായ കുംഭമേള വൈറൽ താരം സംരക്ഷണം ആവശ്യപ്പെട്ട്‌ വീണ്ടും എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചു. അഭിഭാഷകൻ പി എസ്‌ അനിഷാദിനൊപ്പമാണ്‌ ഞായറാഴ്‌ച സ്‌റ്റേഷനിലെത്തിയത്‌. വയസ്സ്‌ തെളിയിക്കുന്ന രേഖയായി മധ്യപ്രദേശ്‌ കോടതിയിൽ ഹാജരാക്കേണ്ട പാസ്‌പോർട്ട്‌ അച്ഛൻ കൈക്കാലാക്കിയെന്ന്‌ പരാതിയിലുണ്ട്‌. അക്ക‍ൗണ്ടിലുള്ള പത്ത്‌ ലക്ഷത്തോളം രൂപ അച്ഛൻ പിൻവലിച്ചെന്നും പറയുന്നു. എറണാകുളത്ത്‌ തന്നെയാണ്‌ താൻ താമസിക്കുന്നതെന്നും പൊലീസിനെ അറിയിച്ചു. പൊലീസ്‌ സംരക്ഷണത്തിനായി ഇവർ മുൻപും വിലാസം സെൻട്രൽ പൊലീസിന്‌ കൈമാറിയിരുന്നു. എന്നാൽ, ഇ‍ൗ വിലാസത്തിൽ ഇവരെ കണ്ടെത്താൻ…

Read More

സി.പി.എമ്മില്‍ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് കോഴിക്കോട് സമ്മേളനം

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തല്‍ നടപടികളിലേക്ക് സി.പി.എം. കടക്കുമ്പോള്‍, പാര്‍ട്ടി കടുത്ത ഉള്‍പ്പാര്‍ട്ടി പോരിലേക്കും വിഭാഗീയതയിലേക്കും നീങ്ങുന്നതായി സൂചന. സെപ്റ്റംബര്‍ രണ്ടാം വാരം കോഴിക്കോട്ട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അസാധാരണമായ അഴിച്ചുപണികളും നേതൃമാറ്റത്തിനായുള്ള കടുത്ത സമ്മര്‍ദ്ദവും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പാര്‍ട്ടി അണികള്‍ക്കിടയില്‍ കനത്ത അതൃപ്തി പുകയുന്ന സാഹചര്യത്തില്‍, കോഴിക്കോട് സമ്മേളനത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. തുടര്‍ഭരണം പാര്‍ട്ടിയെ പൂര്‍ണ്ണമായും നിര്‍ജ്ജീവമാക്കിയെന്നും നേതാക്കളുടെ അഹങ്കാരവും…

Read More

യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് യുവാവിനെ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമ്മിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.     ക്ഷീരകർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെ…

Read More