ഇനി കേരളയല്ല, കേരളം ; ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി ആയിരിക്കും പേരുമാറ്റം നടപ്പാക്കുക. പേരു മാറുമ്പോൾ ’ഗവൺമെന്റ് ഒഫ് കേരളം” എന്ന് ഇഗ്ലീഷിലും മലയാളത്തിൽ ’കേരളം സർക്കാർ” എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ എന്നാവും. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ്…

Read More

കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, അനില്‍ ആന്റണിയും തല്‍സ്ഥാനത്ത് തുടരും; എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയും മുന്നില്‍ക്കണ്ട് ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹി നിരയെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കിയ പട്ടികയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. കേരളത്തില്‍ നിന്നുള്ള യുവനേതാവ് അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തല്‍സ്ഥാനത്ത് തുടരും. അതേസമയം, മലയാളി നേതാവായ എ.പി. അബ്ദുള്ളക്കുട്ടിയെ…

Read More

ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്

ലഖിസരായി: ബീഹാറിലെ ലഖിസരായിലുള്ള അശോക്‌ധാം ക്ഷേത്രത്തിൽ ഇന്ന് രാവിലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 6.30നും 6.45നും ഇടയിൽ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. തിരക്കിനിടെ വൈദ്യുത തൂൺ വീണ് ആളുകൾക്ക് ഷോക്കേറ്റതായും റിപ്പോർട്ടുണ്ട്. ശ്രാവണ മാസത്തിന്റെ ആരംഭം ആയതിനാലാണ് ഇവിടെ ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം പറയാനാകൂവെന്ന് ഡിവിഷണൽ…

Read More

പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശം പ്രതിപക്ഷത്തെ ഉദ്ദേശിച്ചല്ല: വിശദീകരണവുമായി കിരൺ റിജിജു

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശം പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ചെങ്കോട്ടയിലെ പ്രസംഗത്തിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തെയും അഖണ്ഡതയെയും ആഭ്യന്തരമായും ബാഹ്യമായും തകർക്കാൻ ശ്രമിക്കുന്ന അരാജക-വിഘടനവാദ ശക്തികളെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെന്ന് റിജിജു വ്യക്തമാക്കി. ആ പരാമർശത്തെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുമായോ പ്രതിപക്ഷ നേതാക്കളുമായോ കൂട്ടിയിണക്കി തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ…

Read More

സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

ദില്ലി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബി ജെ പി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എം പി പുറത്ത് വിട്ടു….

Read More

തർക്കത്തിനിടെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു; ഭാര്യ മരിച്ചെന്ന സംശയത്തിൽ യുവാവ് ജീവനൊടുക്കി

ബംഗളൂരു: ബംഗളൂരുവിൽ ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തർക്കത്തിനിടെ ഭാര്യയെ ശ്വസം മുട്ടിക്കുകയും ശേഷം ഭർത്താവ് ജീവനൊടുക്കിയതായാണ് വിവരം. സിവിൽ എൻജിനീയറായ സുമന്ത് ജെയ്ൻ, സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പത്മാവതി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ദുരന്തത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ സുമന്ത് പത്മാവതിയുടെ മുഖത്തടിക്കുകയും തലയിണകൊണ്ട് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുറച്ചുസമയത്തിന് ശേഷം വിളിച്ചുണർത്താൻ നോക്കിയപ്പോഴാണ് പത്മാവതി മരണപ്പെട്ടെന്ന് സുമന്ത് അറിയുന്നത്. തുടർന്ന് ഭയന്നുപോയ സുമന്ത് പരിഭ്രാന്തനായി തന്റെ അമ്മയെ…

Read More

ഭാര്യയുമായി തർക്കം; 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്

ആഗ്ര: ഭാര്യയുമായി പിണങ്ങി പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിൽ ഇന്നലെയാണ് സംഭവം. റിങ്കു എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. 11 മാസം പ്രായമുള്ള സ്വന്തം മകളെയാണ് ഇയാൾ പാലത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞത്. ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ബൈക്കിലാണ് റിങ്കുവും കുടുംബവും പാലത്തിലെത്തിയത്. ശേഷം ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ റിങ്കു കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. നാട്ടുകാർ എത്തി റിങ്കുവിനെ തല്ലിച്ചതച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്….

Read More

ചെങ്കോട്ടയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു, പുഷ്‌പവൃഷ്‌ടി നടത്തിയ ഹെലികോപ്‌റ്ററിലും വന്ദേമാതരം

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് ശേഷമാണ് ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചത്. വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയിൽ ആലപിച്ചത്. ചെങ്കോട്ടയ്‌ക്ക് മുന്നിൽ പൂക്കൾ കൊണ്ട് വന്ദേമാതരം എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്‌തിട്ടുമുണ്ടായിരുന്നു. തുടർന്ന് ആർമി ബാൻഡും ‘വന്ദേമാതരം’ ആലപിച്ചു. പുഷ്പവൃഷ്ടി നടത്തിയ എം 17 ഒരു ഹെലികോപ്‌റ്ററുകളിൽ ഒന്നിൽ വന്ദേമാതരം എന്ന് എഴുതിയ പതാകയുമുണ്ടായിരുന്നു.   ഇന്ന് രാവിലെ ഏഴരയോടെയാണ്…

Read More

എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: നേതാക്കൾ എതിർത്തിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഇടപെട്ടിട്ടും ദേശീയഗീതം പൂർണമായി ആലപിക്കുകയായിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്നുള്ള കേന്ദ്രതീരുമാനത്തിൽ കോൺഗ്രസിന് വ്യത്യസ്ത നിലപാടാണ് ഉണ്ടായത്. ആലാപനത്തിനിടെ രാഹുൽ ഗാന്ധി ഖാർഗെയെ അസ്വസ്ഥനായി തിരിഞ്ഞ് നോക്കുന്നതും അദ്ദേഹം ഇടപെടുന്നതും വ്യക്തമായിരുന്നു.     കേരളമടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിന് നിയന്ത്രണം ഉണ്ടയിരിക്കെയാണ് എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വന്ദേമാതരത്തിന്റെ ആദ്യ…

Read More

ലക്ഷ്യം വികസിത ഇന്ത്യ; ഓരോരുത്തരും ആത്മനിർഭരത കൈവരിക്കണം’- നരേന്ദ്രമോദി

ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വപ്നങ്ങൾ ഇനി വലുതാകുകയാണ് പ്രധാനമന്ത്രി. സ്വപ്നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാക്കും. അതിലൂടെ കഴിവുകൾ വർധിക്കും, സ്വപ്നങ്ങൾ ദൃഢമാകുമ്പോൾ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നു ചേരും. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയിലാണ് നാമെന്നും 80–ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വർഷം, ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ…

Read More