തഹസില്‍ദാറുടെ വീട്ടിലെ പരിശോധനയില്‍ കണ്ടത് നോട്ടുകെട്ടുകളും സ്വര്‍ണവും വജ്രങ്ങളും, പിടിച്ചെടുത്തത് കോടികളുടെ സമ്പാദ്യം

ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന തഹസില്‍ദാറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പണവും സ്വര്‍ണവും ഉള്‍പ്പെടെ കോടികളുടെ സ്വത്തുക്കള്‍. ഹൈദരാബാദിലെ ഷാമിര്‍പേട്ട തസഹില്‍ദാര്‍ തുമ്മക്കൊമ്മ സുചരിതയുടെയും ബന്ധുക്കളുടെയും ഫ്‌ളാറ്റുകളിലും വീടുകളിലും നടത്തിയ പരിശോധനയിലാണ് അഞ്ചുകോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തത്. മുപ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് സുചരിത ഇപ്പോള്‍. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സിദ്ദിപേട്ടിലെ 2.17ഏക്കര്‍ കൃഷിഭൂമി,ഹൈദരാബാദില്‍ മൂന്ന് ഫ്‌ളാറ്റുകള്‍, രണ്ട് ഹൗസ് പ്ലോട്ടുകള്‍, വിലകൂടിയ രണ്ട് കാറുകള്‍, 1.2…

Read More

നവമാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരിന്റെ ‘ബ്ലേഡ് പോലീസ്’; വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് എം.വി. ജയരാജന്‍ തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ‘ബ്ലേഡ് പോലീസിനെ’ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ ആവേശത്തോടെ ഉയര്‍ത്തിയ പ്രശ്‌നങ്ങളിലൊക്കെ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സൗകര്യപൂര്‍വം യൂട്ടേണ്‍ അടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കല്‍, കരിമണല്‍ ഖനനം, പ്രതിയുടെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ‘യൂട്ടേണുകള്‍’ സോഷ്യല്‍ മീഡിയയില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിവുസഹിതം ചര്‍ച്ചചെയ്യുന്ന നവമാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്. ഐടി ആക്റ്റിലെ സെക്ഷന്‍ 79(3)ബി പ്രകാരം മെറ്റയ്ക്ക് പോലീസ് കത്തയച്ച് പോസ്റ്റുകള്‍ നീക്കംചെയ്യിക്കുകയാണെന്നും ഇങ്ങനെപോയാല്‍ മുഖ്യധാരാ മാധ്യമങ്ങളെപ്പോലും സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച പല പോസ്റ്റുകളും ഇതിനോടകം ‘ഫോട്ടോ നോട്ട് അവൈലബിള്‍ ഇന്‍ ഇന്ത്യ’ എന്ന സന്ദേശത്തോടെ മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിപ്പ വൈറസ് പടരുന്നതിലെ ഭരണപരാജയത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. കൂടാതെ, വി.ഡി. സതീശന്‍ നല്‍കിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിനെ പരിഹസിച്ച പോസ്റ്റുകളും നീക്കംചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. എറണാകുളം വാഴക്കുളത്തെ പാരിയത്തുകാവ് കോളനിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ ‘ബുള്‍ഡോസര്‍ രാജ്’ എന്ന് വിശേഷിപ്പിച്ച പോസ്റ്റുകളും മെറ്റയുടെ സെന്‍സര്‍ഷിപ്പിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികത്തില്‍ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ നടക്കുന്നത് പ്രതിഷേധാര്‍ഹമാണ്. 51 വര്‍ഷം മുമ്പ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യത്തിന്റെ ആധുനിക രൂപമാണിതെന്ന് ജയരാജന്‍ പറഞ്ഞു.

നവമാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരിന്റെ ‘ബ്ലേഡ് പോലീസ്’; വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് എം.വി. ജയരാജന്‍ തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ‘ബ്ലേഡ് പോലീസിനെ’ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ ആവേശത്തോടെ ഉയര്‍ത്തിയ പ്രശ്‌നങ്ങളിലൊക്കെ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സൗകര്യപൂര്‍വം യൂട്ടേണ്‍ അടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കല്‍, കരിമണല്‍ ഖനനം, പ്രതിയുടെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത്…

Read More

ഹൈബി ഈഡന്റെ വീട്ടില്‍ യുവാവിന്റെ അതിക്രമം; പ്രീഡിഗ്രി കാലത്തെ സഹപാഠി അറസ്റ്റില്‍

കൊച്ചി: ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ അതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയും സുഹൃത്തുമായ തൃപ്പുണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഹൈബി ഈഡന്റെ കലൂരിലെ വസതിയിലെത്തിയ യുവാവ് വീടിന് മുന്നില്‍ വെച്ചിരുന്ന ചെടിച്ചട്ടികളെല്ലാം എറിഞ്ഞുടച്ചു. ഇവിടെവെച്ച് തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് താന്‍ ഹൈബിയുടെ വീടിന് മുറ്റത്താണുള്ളതെന്ന് അറിയിക്കുകയും ചെയ്തു. തന്റെ വാഹനം പോലീസ് എടുത്തുകൊണ്ടുപോകുകയും വീട്ടില്‍കയറി മര്‍ദിച്ചുവെന്നും ഇതില്‍ കേസെടുത്തില്ലെന്നും യുവാവ്…

Read More

രാമക്ഷേത്ര ഫണ്ട് വെട്ടിപ്പ്: 8 പേര്‍ അറസ്റ്റില്‍; ട്രസ്റ്റ് തലവന്‍സ്ഥാനം രാജിവെച്ച് വിഎച്ച്പി ഉപാധ്യക്ഷന്‍

അയോധ്യ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കവെ, വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷന്‍ ചമ്പത് റായ് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവന്‍സ്ഥാനം രാജിവെച്ചു. ട്രസ്റ്റി അനില്‍ മിശ്രയും രാജി സമര്‍പ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഈ കേസില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രാജി. പണം എണ്ണുന്ന ജീവനക്കാര്‍, എണ്ണല്‍ നടപടികളുടെ തലവന്‍, മേല്‍നോട്ടം വഹിച്ച വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ…

Read More

‘ഇരട്ടത്താപ്പാണ് സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോള്‍ മാറുമെന്ന് കരുതി,പക്ഷേ..’-എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പറയുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കാത്തയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതിയിലും കരിമണല്‍ ഘനനവുമായി ബന്ധപ്പെട്ടും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെല്ലാം ഇതേ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇടതുസര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തില്‍ എത്തിയതെങ്കില്‍ ഒരുകാരണവശാലും പി.എം. ശ്രീ പദ്ധതി നടപ്പിലാക്കില്ലായിരുന്നു എന്നും ഗോവിന്ദന്‍ പറഞ്ഞു. ‘പി.എം. ശ്രീ എതിര്‍ത്തതിന്റെ പേരില്‍ ഇടത് നേതാക്കളെ അറബിക്കടലിലേക്കും…

Read More

700 കോടി തട്ടിപ്പ്: ‘സമ്പുഷ്ട യുറേനിയം’ പ്രദര്‍ശിപ്പിച്ചും നിക്ഷേപകരെ വീഴ്ത്തി

700 കോടി രൂപ തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി വിശാഖപട്ടണത്ത് 100 കിലോഗ്രാം ‘സമ്പുഷ്ട യുറേനിയം’ പ്രദര്‍ശിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചു. യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ‘ആണവായുധം’ നിര്‍മിക്കാന്‍ വിപിവിവിക്കു കൈമാറിയ സമ്പുഷ്ട യുറേനിയത്തിന്റ വില കിലോഗ്രാമിന് 5 ലക്ഷം രൂപയാണെന്നും കമ്പനി ചെയര്‍മാന്‍ വെങ്കിട്ട വെങ്കിട് നിക്ഷേപകരോടു പറഞ്ഞു. ഇതില്‍നിന്നു പ്രസരിക്കുന്ന ‘ഗാമ’ രശ്മികളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രത്യേകതരം വസ്ത്രങ്ങള്‍ ധരിപ്പിച്ചാണു മുന്നൂറിലധികം നിക്ഷേപകരെ കമ്പനി ചെലവില്‍ 2025 മാര്‍ച്ച് അഞ്ചിനു വിശാഖപട്ടണത്ത് എത്തിച്ചത്. തെലങ്കാന…

Read More

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തു; 2017ല്‍ ബകാര്‍ഡി കമ്പനിയുടെ നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ്, കത്ത് പുറത്ത്

  തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. 2017ല്‍ ബകാര്‍ഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. വീര്യം കുറഞ്ഞ മദ്യം അപകടമാണെന്ന് എക്‌സ്സൈസ് കമ്മിഷണര്‍ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് നല്‍കുകയായിരുന്നു. 2018 ആഗസ്റ്റ് 13ന് നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് ആണ് പുറത്ത് വന്നത്. വീര്യം കുറഞ്ഞ മദ്യം…

Read More

വന്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി, അണിയറയില്‍ നടക്കുന്നതെന്തൊക്കെ? നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ മന്ത്രിസഭയില്‍ നിന്ന് മാറുമെന്ന് അഭ്യൂഹം

ഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിലെ നിര്‍ണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങള്‍ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ച മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും…

Read More

സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ല, കുടിക്കുന്നവര്‍ക്ക് നല്ല സാധനം കൊടുക്കണം, അല്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും: മുരളീധരന്‍

  : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍ രംഗത്ത്. പാര്‍ട്ടിയിലും മുന്നണിക്കകത്തും ചര്‍ച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിയന്മാര്‍ എന്തായാലും സമൂഹത്തില്‍ കുറച്ചുപേരുണ്ട്. കുടിക്കുമ്പോള്‍ നല്ല സാധനം കൊടുക്കണം .അതിനാണ്…

Read More

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നാട്ടിലേക്ക് വരാന്‍ ഇനി പുതിയ നിയമം, യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം

ദുബായ്: രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ക്കായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇനിമുതല്‍ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിര്‍ബന്ധമായും പൂരിപ്പിച്ച് നല്‍കണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ‘എയര്‍ സുവിധ 2.0’ എന്നാണ് ഇന്നലെ ആരംഭിച്ച പോര്‍ട്ടലിന്റെ പേര്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ നിബന്ധമായും ഈ പോര്‍ട്ടലില്‍ കയറി അപേക്ഷ പൂരിപ്പിക്കണം. 21 ദിവസത്തെ യാത്രാ വിവരം, എബോള രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍…

Read More