പാസ്‌പോട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് ഇത്. വിദേശത്തുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയാണ് പാസ്‌പോര്‍ട്ട് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ ദിനമായ ജൂണ്‍ 24-നായിരുന്നു വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയത്. ആഗോളതലത്തില്‍ പാസ്‌പോര്‍ട്ടിന്റെ സ്വീകാര്യ വര്‍ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ബയോമെട്രിക് വിവരങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള ചിപ്പ് അധിഷ്ടിത ഇ-പാസ്‌പോര്‍ട്ട് നടപടികള്‍ വിവരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ മന്ത്രാലയം ഇക്കാര്യം എടുത്തുപറഞ്ഞത്. 1967-ലെ പാസ്‌പോര്‍ട്ട്…

Read More

4,000 കോടിരൂപയുടെ പ്രതിരോധ ഇടപാടിനൊരുങ്ങി ഇന്ത്യയും അമേരിക്കയും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശേഷിക്ക് കരുത്തുപകരുന്നതിനായി അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കും എം 777 (M777A2) അള്‍ട്രാ ലൈറ്റ് ഹോവിറ്റ്‌സര്‍ പീരങ്കികള്‍ക്കുമായി ഏകദേശം 482.2 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 4,000 കോടിയിലധികം രൂപ) പ്രതിരോധ സഹായ പദ്ധതി അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനവും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതിനായുള്ള വിദേശ സൈനിക വില്‍പ്പന സംബന്ധിച്ച അറിയിപ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന് കൈമാറി. ഈ പദ്ധതി പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് നടപ്പിലാക്കുന്നത്. എം 777 ഹോവിറ്റ്‌സര്‍ പീരങ്കികള്‍, അപ്പാച്ചെ…

Read More

രാജ്യസഭാ കാലാവധി പൂര്‍ത്തിയായി; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. മൂന്നാം മോദി മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു ജോര്‍ജ് കുര്യന്‍. ഇനി അദ്ദേഹം സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2024ലാണ് ജോര്‍ജ് കുര്യനെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. മദ്ധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റു….

Read More

മുഖ്യമന്ത്രിയും കുടുംബവും കുടുങ്ങി; വാങ്ങിക്കൂട്ടിയത് 168 ഏക്കര്‍ ഭൂമി, മദ്ധ്യപ്രദേശില്‍ വന്‍ വിവാദം

  ഭോപ്പാല്‍: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും കുടുംബവും ഉജ്ജയിനില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്ന വാര്‍ത്ത ചര്‍ച്ചയാവുന്നു. സര്‍ക്കാര്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയതെന്ന വാര്‍ത്ത ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മോഹന്‍ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ സീമ, മകന്‍ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദലാല്‍ നാരായണ്‍ യാദവ്, നാരായണിന്റെ ഭാര്യ രേഖ, അവരുടെ മകന്‍ അഭയ് യാദവ്, അടുത്ത…

Read More

ലഖ്നൗവില്‍ കോച്ചിങ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം; കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥികള്‍

  ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിങ് സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള ഈ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീപ്പിടിക്കുകയും അത് താഴേക്ക് പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഏഴ് വിദ്യാര്‍ഥികള്‍ ഒന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കെട്ടിടത്തിന്റെ തകര്‍ന്ന ജനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഒരു യുവാവ് നിയന്ത്രണം വിട്ട് താഴെയുള്ള വേലിയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍…

Read More

ചര്‍ച്ചകള്‍ ആരംഭിച്ചു, പങ്കെടുക്കുന്നത് നാല് രാജ്യങ്ങള്‍; ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പുനല്‍കാമെന് ഇറാന്‍

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ചര്‍ച്ചകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ചു. ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും.ചര്‍ച്ചകള്‍ക്കുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിക്കുന്നത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്നു. കൂടാതെ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും സംഘത്തില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ്…

Read More

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി. 13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം,…

Read More

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന നിയന്ത്രണം, ഇവ കൈവശം കരുതരുത്!

  ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും പേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) നാളെ (ജൂണ്‍ 21) വീണ്ടും നടക്കുമ്പോള്‍ പരീക്ഷാ ഹാളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നാളത്തെ പരീക്ഷയ്ക്ക് എത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കൈവശം കരുതാന്‍ പാടില്ലാത്ത സാധനങ്ങളുടെ കൃത്യമായ പട്ടിക എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്. മേയ് 3-ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് സിബിഐ അന്വേഷണം ശക്തമാക്കുകയും ഇതുവരെ ഡല്‍ഹി, ജയ്പുര്‍, ലാത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നായി 13 പ്രതികളെ അറസ്റ്റ്…

Read More

അതിവേഗം അഭിജിത് ദീപ്‌കെ, ദില്ലിയില്‍ രാത്രി മുഴുവന്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചു

  അനുമതി നിഷേധിച്ച് പൊലീസ് പ്രവര്‍ത്തകര്‍ പോകരുതെന്ന് സിജെപി ഡല്‍ഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ദില്ലി ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സി ജെ പി. ജന്തര്‍ മന്തറില്‍ രാവിലെ മുതല്‍ തുടങ്ങിയ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപകെ അറിയിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നല്‍കിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് നാളെ…

Read More

ലോകചാമ്പ്യന്മാര്‍ ഇറങ്ങുന്നു, കരുത്തുകാട്ടാന്‍ അള്‍ജീരിയ

കന്‍സാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണല്‍ മെസ്സിയും സംഘവും ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്ബോളില്‍ ബുധനാഴ്ച രാവിലെ 6.30-ന് കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുന്‍പ് ഒരുതവണ മുഖാമുഖംവന്നപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം. കരുത്തുകാട്ടാന്‍ അള്‍ജീരിയ 2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയില്‍ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടില്‍ ഒരു കളിയില്‍ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തില്‍. റിയാദ് മഹ്റെസ്, ഇബ്രാഹിം മാസ,…

Read More