ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ പിടിയിൽ

ഗോഹട്ടി: പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അസം സ്വദേശികളായ അംജദ് ഹുസൈൻ ലസ്‌കർ (20), സദ്ദാം ഹുസൈൻ ലസ്‌കർ (23), റിങ്കു ദാസ് (25) എന്നിവരാണ് പിടിയിലായത്. മിസോറാമിലാണ് സംഭവം. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 2.30 ഓടെ പെൺകുട്ടികൾ ധോലായ് പൊലീസ് സ്റ്റേഷനിൽ എത്തി തങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും…

Read More

‘സുരക്ഷ ഉറപ്പാക്കുമെന്നത് പച്ചക്കള്ളം’; റാപ്പിഡോ യാത്രയിൽ ജീവിതം തകർന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി

ബംഗളൂരു: ബൈക്ക് ടാക്‌സി യാത്രയ്‌ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ ബംഗളൂരു സ്വദേശിനി റാപ്പിഡോ കമ്പനിയ്‌ക്കെതിരെ രംഗത്ത്. ജൂൺ17ന് ജോലിക്ക് പോകുന്നതിനിടെയാണ് 32കാരിയായ സാനി കൃഷ്‌ണ സഞ്ചരിച്ച റാപ്പിഡോ ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തെതുടർന്ന് ചികിത്സയ്‌ക്കായി 20 ലക്ഷം രൂപയിലധികം ചെലവായെന്നും അപകടത്തിന് ശേഷം റാപ്പിഡോ അധികൃതരിൽനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും സാനി ആരോപിച്ചു. ബാഗ്മനെ ടെക് പാർക്കിന് സമീപത്തുവച്ച് ട്രാക്‌ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റാപ്പിഡോ ബൈക്കിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടാണ് അപകടമുണ്ടായത്. വേഗത കുറയ്‌ക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്കോടിച്ചിരുന്ന വ്യക്തി അതനുസരിച്ചില്ലെന്നും…

Read More

‘ഹലോ അങ്കിൾ’: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് നേതാവ് രാഹുൽ ഗാന്ധി. ഇഷ്ടപ്പെട്ട നേതാവ് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണെന്നും അദ്ദേഹവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ വിദ്യാര്‍ത്ഥികളുമായും ജെന്‍ സി തലമുറയുമായുള്ള സംവാദത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എതിരാളികളായ ബിജെപിയിൽ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിന് തീര്‍ച്ചയായും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് അദ്ദേഹവുമായി നല്ല വ്യക്തിബന്ധമുണ്ട്, അദ്ദേഹം വളരെ…

Read More

അവിവാഹിതയായ മകൾ ഗർഭിണിയായി; അപമാനഭയത്താൽ നദിയിൽ മുക്കികൊന്ന പിതാവ് അറസ്റ്റിൽ

ഡൽഹി: ഗർഭിണിയായ മകളെ അപമാനഭയത്താൽ കൊലപ്പെടുത്തിയ കേസിൽ പിതാവും ബന്ധുവും അറസ്റ്റിൽ. ഡൽഹിയിലെ ടിഗ്രി സ്വദേശിയായ ലഖ്‌പത് സിംഗ് (52) നെയും ബന്ധുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അവിവാഹിതയായ 18കാരി ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറയുന്നു. ചികിത്സയ്‌ക്കെന്ന പേരിലാണ് ലഖ്‌പത് സിംഗ് മകളെ ഉത്തർ‌പ്രദേശിലെ ആഗ്രയിലുള്ള സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജൂലായ് 29ന് ഇയാളും ബന്ധുവും ചേർന്ന് 18കാരിയെ ആഗ്രയിലുള്ള ചമ്പൽ നദീതീരത്ത് എത്തിച്ചു. ശേഷം മുൻകൂട്ടി ആസൂത്രണം ചെയ്‌തപ്രകാരം മകളെ നദിയിൽ…

Read More

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; തരുൺ തേജ്‌പാലിന് പത്ത് വർഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി

മുംബയ്: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്‌പാലിന് പത്ത് വ‌ർഷത്തെ കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്. 2021ൽ തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഗോവ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തരുൺ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതി വിധിക്കെതിരെ ഗോവൻ സർക്കാരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ…

Read More

മെറ്റയുടെ പേരിൽ മാപ്പ് പറയുന്നു’; പ്രധാനമന്ത്രിയുടെ ഫേസ്‌ബുക്ക് വീഡിയോ നീക്കം ചെയ്തതിൽ ക്ഷമാപണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്തതിൽ മാപ്പുപറഞ്ഞ് മെറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ. മെറ്റയിലെ ചീഫ് ഗ്ളോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ളാനാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിനോട് ക്ഷമാപണം നടത്തിയത്. പ്രധാനമന്ത്രിയുടെ പോസ്റ്റുമായി ബന്ധപ്പെട്ട പിഴവിൽ മന്ത്രിയോട് മെറ്റയുടെ പേരിൽ ക്ഷമ ചോദിച്ചതായാണ് ജോയൽ പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്. ജോയൽ കപ്ലാനും മെറ്റയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഐടി സെക്രട്ടറി എസ് കൃഷ്ണനുമായും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ മറ്റ്…

Read More

നീറ്റ് പ്രക്ഷോഭകർക്കൊപ്പം വാർത്താസമ്മേളനം നടത്തി രാഹുൽ; ഡൽഹി പോലീസിന്റെ ക്രൂരത വിവരിച്ച് വിദ്യാർഥികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധയിടങ്ങളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തി. പ്രതിഷേധത്തിനിടെ ഡൽഹി പോലീസിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിദ്യാർഥികൾ വാർത്താ സമ്മേളനത്തിൽ വിവരിച്ചു. പരിക്കേറ്റവരെ ആംബുലൻസിൽപ്പോലും കയറ്റാൻ പോലീസ് തയ്യാറായില്ല. സമാധാനപരമായ പ്രതിഷേധത്തെ പോലീസ് ലാത്തികൊണ്ടും പെല്ലറ്റ് ഗണ്ണുകൾകൊണ്ടും നേരിട്ടെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രതിഷേധിച്ച വിദ്യാർഥികളെ മതത്തിന്റെ പേരിൽ വേർതിരിക്കുകയും ദേശവിരുദ്ധരായി മുദ്രകുത്താൻ ശ്രമിക്കുകയും ചെയ്ത അനുഭവങ്ങളും വിദ്യാർഥികൾ വിശദീകരിച്ചു. മുംബൈയിൽ പോലീസ് ബസ് തടഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ…

Read More

എൽപിജിയും എൽഎൻജിയും സംഭരിക്കാൻ കേന്ദ്രത്തിന്റെ നീക്കം; പാചകവാതകത്തിന് പുതിയ സെസ് വന്നേക്കും

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധന വിതരണശൃംഖലയിലുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ സംഭരണം കൂടാതെ പാചകവാതകവും പ്രകൃതിവാതകവും സംഭരിക്കാനുള്ള പുതിയ നീക്കം കേന്ദ്ര സർക്കാർ നടത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന റിസർവ് പദ്ധതിക്കായി പണം കണ്ടെത്താൻ എൽപിജി, എൽഎൻജി ഉപഭോക്താക്കളിൽനിന്ന് അധിക സെസ്സ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. തന്ത്രപരമായ കരുതൽ ശേഖര പദ്ധതിക്ക് ഏകദേശം 42 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതി തുക…

Read More

കാവേരി നദീജലതർക്കം; ‘ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് എന്റെ കടമ’ – പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ ഉറച്ച നിലപാടിലാണെന്ന് വ്യക്തമാക്കി. തമിഴ്നാട് സ്വന്തം ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതുപോലെ കർണാടക സർക്കാരിനും സ്വന്തം പൗരന്മാരുടെ അവകാശങ്ങളും ജല ആവശ്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഖാർഗെ പറഞ്ഞു. ഓരോ സംസ്ഥാന സർക്കാരും തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും കാവേരി വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് അവരുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും. തന്‍റെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ഖാർഗെ…

Read More

ഒടുക്കം മാപ്പ് പറഞ്ഞ് മാർക്ക് സക്കർബർഗ് തലയൂരി ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ പരാമർശമില്ല

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രചരിച്ചതിനും, ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളിലും കമ്പനിയുടെ പ്ളാറ്റ്‌ഫോമുകളിലെ പോരായ്‌മകൾക്കും ക്ഷമാപണം നടത്തി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കേന്ദ്ര സർക്കാരുമായുള്ള ഉന്നതതല യോഗത്തിനിടെയായിരുന്നു ക്ഷമാപണം നടത്തിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ പരാമർശമില്ല. പ്ലാറ്റ്‌ഫോമിന്റെ ഉത്തരവാദിത്തങ്ങൾ, ഉള്ളടക്കളുടെ നിയന്ത്രണം, ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ എന്നിവ സംബന്ധിച്ചാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മിൽ രണ്ട് ദിവസത്തെ യോഗം നടന്നത്….

Read More