ബിജെപി കോട്ട പൊളിഞ്ഞു; ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് ജയം, മദ്ധ്യപ്രദേശിലും അടിതെറ്റി താമര

പാറ്റ്ന: ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ രാജ്യത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ രാജിവച്ച ബങ്കിപ്പൂർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി അദ്ധ്യക്ഷൻ പ്രശാന്ത് കിഷോറിന് ജയം. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ പിന്നിലാക്കിയാണ് പ്രശാന്ത് കിഷോറിന്റെ വിജയം. മദ്ധ്യപ്രദേശിലെ ദാതിയയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ജയിച്ചു. നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള…

Read More

നീറ്റ് പ്രതിഷേധം: എഫ്ഐആറുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് -യുജി പരീക്ഷാക്രമക്കേടിനെതിരായ പ്രതിഷേധങ്ങളിൽ വിദ്യാർ‌ത്ഥികൾക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ജൂലായ് 20ന് ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിയമപരമായി സാദ്ധ്യമാകുന്നിടത്തോളം വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ദ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളിലുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറുകൾ ആദ്യം തരംതിരിക്കണമെന്നും തുടർന്ന് ഓരോ കേസിലും ഉചിതമായ നിയമനടപടിക്രമങ്ങൾ സ്വീകരിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു. കൊലപാതകം, ബലാത്സംഗം, ഭീകരവാദം…

Read More

പ്രധാനമന്ത്രിയുടെ സന്ദേശം രണ്ടാമതൊരു ജീവിതം നൽകിയതിന് തുല്യം’; പ്രകോപനത്തിന് ഇരയായതാണെന്ന് 15-കാരി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ 15 വയസ്സുകാരി, പ്രധാനമന്ത്രി തനിക്ക് മാപ്പ് നൽകിയതിൽ പ്രതികരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദേശം തനിക്ക് ‘രണ്ടാമതൊരു ജീവിതം’ നൽകിയതിന് തുല്യമാണെന്ന് പെൺകുട്ടി പറഞ്ഞു. മാപ്പ് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവരുടെ പ്രകോപനത്തിന് ഇരയായാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നും അവൾ വെളിപ്പെടുത്തി. താൻ പറഞ്ഞത് വളരെ വലിയ തെറ്റാണ്. തനിക്ക് നേരെ ഭീഷണികൾ ഉയരുന്നുണ്ടെന്നും തനിക്കെതിരെയുള്ള പോലീസ്…

Read More

ഓൺലൈനായി വാങ്ങിയ രാസവസ്തു കത്തിച്ച് വിഷപ്പുക ശ്വസിച്ചു; പുണെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പുണെ: പുണെയിലെ പിംപ്രിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വിനോദ് പിള്ള (50), ഭാര്യ സിർജ പിള്ള (45), മകൾ പൂർണിമ പിള്ള (19) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഓൺലൈൻ വഴി വാങ്ങിയ രാസവസ്തു വീടിനുള്ളിൽ കത്തിച്ച് അതിന്റെ വിഷപ്പുക ശ്വസിച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന്  പോലീസ് പറഞ്ഞു. വീടിനുള്ളിൽനിന്ന് രാസവസ്തു സൂക്ഷിച്ചിരുന്ന പാത്രവും ആത്മഹത്യാക്കുറിപ്പും സന്ത് തുക്കാറാം നഗർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിനോദിൻ്റെ ഭാര്യ സിർജ സമീപത്തെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു….

Read More

ബംഗാൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെത്തി,പിടിയിലായി

കൊൽക്കത്ത: ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും സ്പെഷ്യൽ ടാക്സ് ഫോഴ്സിന്റെ(എസ്ടിഎഫ്) കണ്ടെത്തൽ. പൊലീസ് യൂണിഫോം ധരിച്ച് ജന്തർമന്ദറിലെ പ്രതിഷേധത്തിൽ നുഴഞ്ഞുകയറാനും അവിടെ കലാപം ഉണ്ടാക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും എസ്‌ടിഎഫ് പറഞ്ഞു. രണ്ടുദിവസം മുൻപാണ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ഡൽ ബംഗാളിൽ നിന്ന് പിടിയിലായത്. തുടർന്ന് എസ്ടിഎഫ് കസ്റ്റഡിയിലെടുത്ത…

Read More

നീറ്റ് പരീക്ഷ അടിമുടി മാറും; ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന നിരവധി മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. വീടിനടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ , പരീക്ഷ എഴുതേണ്ട സ്ഥലത്തെക്കുറിച്ച് നേരത്തേ അറിയിപ്പ്, ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം എന്നിവയാണ് സുപ്രധാന മാറ്റങ്ങൾ. ഇതിനൊപ്പം പരീക്ഷയുടെ സുതാര്യവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനൊപ്പം പരീക്ഷ എഴുതുന്നവരുടെ മാനസിക സമ്മർദ്ദം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവും നീറ്റ് പിജി പരീക്ഷയിലെ മാറ്റങ്ങൾക്ക് പിന്നിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് 30നാണ്…

Read More

തൊഴിലാളികളുടെ കൊലപാതകം: ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കാശ്മീരിലെ ദക്ഷിണ കാശ്മീരിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് സ്വദേശികളായ രണ്ട് തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ ഭീകരർക്കായി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കാശ്മീരിലെ കുൽഗാമിലും താഴ്‌വ‌രയുടെ മറ്റ് ഭാഗങ്ങളിലും പൊലീസും സുരക്ഷാ സേനയും ചേർന്ന് പരിശോധനകൾ നടത്തിവരികയാണ്. വീണ്ടും ആക്രമണങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. അനന്ത്നാഗിലെ തിരക്കേറിയ മാർക്കറ്റിൽ പൊലീസ് ഉദ്യോഗസ്ഥനായ ആഷിഖ് ഹുസൈൻ ഖുറേഷി വെടിയേറ്റ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ദീപക്, ഭൂപേന്ദ്ര എന്നീ തൊഴിലാളികളും കൊല്ലപ്പെട്ടത്….

Read More

ഞാൻ ക്ഷമിച്ചു കേട്ടോ’… ഡൽഹി സമരത്തിൽ വിദ്യാർഥികൾ അധിക്ഷേപിച്ചു; പക്ഷേ മാപ്പ് നൽകി; പരാതിയുമായി മോദിയുടെ പുതിയ റീൽ

ന്യൂഡൽഹി: അർധരാത്രി വീണ്ടും സോഷ്യൽമീഡിയ ലൈവ് വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്തർ മന്തർ സമരത്തിൽ വിദ്യാർഥികൾ തന്നെ അധിക്ഷേപിച്ചെന്ന പരാതിയുമായാണ് മോദി വീഡിയോയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ, തന്നെ വിദ്യാർഥികൾ അധിക്ഷേപിച്ചുവെന്നാണ് പ്രധാനമന്ത്രിയുടെ പരാതി. അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും മുതിർന്നവർ കുട്ടികളെ തിരുത്തണമെന്നും മോദി പറഞ്ഞു. തനിക്കെതിരെ അധിക്ഷേപം നടത്തിയവരോട് ക്ഷമിച്ചുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമൂഹത്തോടും ഇതേ ക്ഷമാശീലം സ്വീകരിക്കാൻ ആഹ്വാനം ചെയ്തു. യുവാക്കൾക്ക് തെറ്റുകൾ തിരുത്താൻ പ്രായമുണ്ടെന്നും…

Read More

കർഷകർക്ക് ആശ്വാസം;​ ആറായിരം രൂപ വീതം അക്കൗണ്ടുകളിലെത്തും

ന്യൂഡൽഹി : രാജ്യത്തെ കർഷകർക്ക് ആശ്വാസം പകർ‌ന്ന് കേന്ദ്ര സർക്കാർ പിഎം കിസാൻ സമ്മാൻ നിധി അഞ്ചു വർഷത്തേക്ക് കൂടി നീട്ടി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പിഎം കിസാൻ പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാൻ അനുമതി നൽകിയത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.   അഞ്ച് വർഷത്തേക്ക് 3,​15,​614 കോടി രൂപയുടെ സാമ്പത്തിക നീക്കിവയ്പോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചത്. ഇതോടെ പദ്ധതിക്ക് കീഴിൽ…

Read More

സഭയെ അവഹേളിച്ചു, അപകീർത്തികരമായ പരാമർശം നടത്തി; രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശം നടത്തിയെന്നും സഭയുടെ നടപടിച്ചട്ടങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ലോക്‌സഭാംഗത്തിന്റെ പ്രത്യോകവകാശം ലംഘിക്കുകയും ലോക്‌സഭയെ അവഹേളിക്കുകയും സഭാദ്ധ്യക്ഷന്റെ അധികാരത്തെ പൂർണമായും അവഗണിക്കുകയും ചെയ്തതായി നോട്ടീസിൽ ആരോപിക്കുന്നു. പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെ കുറിച്ചുള്ള…

Read More