രാമന് കിട്ടിയ കാണിക്കയും കട്ടു; പണമൊളിപ്പിച്ചത് വസ്ത്രങ്ങളിലും സോക്സുകളിലും

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, എസ്ബിഐ അധികൃതരും സംശയത്തിന്റെ നിഴലില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച പണം എണ്ണുന്നതിനിടെ ജീവനക്കാര്‍ നടത്തിയ മോഷണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ എട്ട് പേരില്‍ അഞ്ച് പേരാണ് കാണിക്കപ്പണം എണ്ണുന്നതിനിടെ നോട്ടു കെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്സുകളിലും ഒളിപ്പിച്ചത്. ഈ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രാമക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങള്‍ അയോധ്യ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ കള്ളത്തരം…

Read More

മുംബൈയില്‍ കനത്ത മഴ;അതിതീവ്ര മഴയ്ക്ക് സാധ്യത

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ദുരിതം. വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉള്‍പ്പെടെ ബാധിച്ചു.വെസ്റ്റേണ്‍ ഹൈവേയില്‍ സാന്താക്രൂസ് ഈസ്റ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഈസ്റ്റേണ്‍ ഹൈവേയില്‍ കുര്‍ളയ്ക്കും സിയോണിനും ഇടയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രിയദര്‍ശിനി പാര്‍ക്കിന് സമീപത്തും ഗതാഗതം താറുമാറായി.കനത്ത മഴ തുടരുന്നതിനാല്‍ അടിയന്തര സേവനങ്ങള്‍ക്കായി ദുരന്തനിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്….

Read More

കുംഭമേളയില്‍ സംഭാവന കുമിഞ്ഞു; മോഷണത്തിന്റെ വ്യാപ്തികൂട്ടി പ്രതികള്‍: പണം ഒളിപ്പിച്ചിരുന്നത് ശുചിമുറിയില്‍

അയോധ്യ :  അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സംഭാവന മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ പണം അപഹരിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്ത്. 2025ലെ കുംഭമേളയുടെ സമയത്താണ് പ്രതികള്‍ കൂടുതല്‍ പണം മോഷ്ടിച്ചത്. ഇതിനു മുന്‍പും ചെറിയ അളവില്‍ അറസ്റ്റിലായ പ്രതികള്‍ പണം മോഷ്ടിച്ചിരുന്നു. എന്നാല്‍ കുംഭമേളയുടെ സമയത്ത് രാമക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരെത്തിയതോടെ വഴിപാടുകളിലും സംഭാവനകളിലും വലിയ വര്‍ധനവ് ഉണ്ടായി. ഇതോടെയാണ് പ്രതികള്‍ മോഷ്ടിക്കുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിച്ചത്. രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ച സംഭവത്തില്‍ എട്ടുപേരെയാണ് എസ്ഐടി…

Read More

തകയ്ച്ചി സനെ ഇന്ത്യയില്‍; 16-ാമത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി തകയ്ച്ചി സനെ ഇന്ത്യയില്‍. തന്ത്രപ്രധാനവും സാമ്പത്തികവുമായ വിവിധ മേഖലകളില്‍ സഹകരണം ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിയ സനെ തകയ്ച്ചി ന്യൂഡല്‍ഹിയിലാണ് വിമാനമിറങ്ങിയത്. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തിയ തകായ്ച്ചി ജൂലൈ ഒന്നു മുതല്‍ മൂന്നു വരെയാണ് ഇന്ത്യയിലുണ്ടാവുക. സാമ്പത്തിക ഇടപെടല്‍ വിപുലീകരിക്കുക, തന്ത്രപരമായ ഏകോപനം ശക്തിപ്പെടുത്തുക, അര്‍ദ്ധചാലകങ്ങള്‍, നിര്‍ണായക…

Read More

മാപ്പപേക്ഷ അംഗീകരിച്ചു; ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കെസിഎ, ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കെ.സി.എയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിലക്കിന് കാരണം. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ദൃശ്യ-സാമൂഹികമാദ്ധ്യമങ്ങളിലൂടെ പരാമര്‍ങ്ങള്‍ നടത്തിയെന്ന് കെ.സി.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. വിവാദപരാമര്‍ശങ്ങളെ തുടന്ന് അന്ന് ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി റിപ്പിള്‍സ് ടീം ലീഡ് കണ്ടെന്റെര്‍ സായി കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍…

Read More

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്

വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. വിജയ് ടെണ്ടുല്‍ക്കര്‍, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള ‘രംഗായന്‍’ എന്ന നാടകസംഘം സ്ഥാപിച്ചതില്‍ പ്രധാനിയാണ്. മറാഠിയില്‍ ഒട്ടേറെ നാടകങ്ങള്‍ സംവിധാനംചെയ്ത അവര്‍, ടെലിവിഷന്‍ പരമ്പരകളും ഫീച്ചര്‍ ഫിലിമുകളും ഒരുക്കി. 1984-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാര്‍ട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തില്‍ അരങ്ങേറ്റം…

Read More

ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, ഇന്ത്യയോട് സഹായം തേടും’, പാക് അധികൃതര്‍ക്ക് ജനങ്ങളുടെ മുന്നറിയിപ്പ്

റാവലകോട്ട് (പാക് അധീന കാശ്മീര്‍): പാകിസ്ഥാന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ പാക് അധീന കാശ്മീരില്‍ വന്‍ ജനകീയ പ്രക്ഷോഭം. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഇന്ന് നടന്ന ജനകീയ പ്രകടനത്തോടെ പ്രതിഷേധം 22-ാം ദിവസത്തിലേക്ക് കടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രവിശ്യ ഇനിമുതല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറാകുമെന്നും പ്രതിഷേധക്കാര്‍ പാക്ക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഭരണപരമായ അവഗണന, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ എന്നിവയ്ക്ക് എതിരെയാണ് പ്രവിശ്യയില്‍…

Read More

ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര മന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണറും പങ്കെടുക്കും

ന്യൂഡല്‍ഹി: ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനല്‍ സയീദ് അതാ ഹസ്നൈനും പങ്കെടുക്കും. ജൂലായ് 4 മുതല്‍ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകള്‍. അനുശോചന ചടങ്ങുകള്‍ക്കായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങില്‍ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം…

Read More

ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ വെള്ളിയാഴ്ച

കൊല്‍ക്കത്ത:  തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളില്‍ തന്നെ, തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവില്‍ കോഡ് (യുസിസി) ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു. ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെത്തുന്ന ബില്‍ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ പ്രധാന പ്രത്യയശാസ്ത്ര ചര്‍ച്ചയ്ക്കും ഇതോടെ തുടക്കമാകും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മതഭേദമന്യേ എല്ലാ പൗരന്മാര്‍ക്കും ഒരേ സിവില്‍ നിയമം ബാധകമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വ്യക്തിനിയമങ്ങളും…

Read More

സെയ്‌ഷെല്‍സിന്റെ പരമോന്നത ബഹുമതി ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ മോദിക്ക് സമ്മാനിച്ചു, പരിസ്ഥിതി-സുസ്ഥിര വികസന മേഖലകള്‍ക്കുള്ള സംഭാവനകള്‍ക്ക് അംഗീകാരം

വിക്ടോറിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്‌ഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകള്‍ക്കുമുള്ള ആദരവായാണ് പുരസ്താകം സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികള്‍ക്കും ആഗോള സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ക്കും വിവരിച്ചുകൊണ്ടാണ് സെയ്‌ഷെല്‍സ് പരമോന്നത പുരസ്‌കാരം സമ്മാനിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സമാനമായ നിരവധി പുരസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികള്‍ പ്രോത്സാഹിപ്പിച്ചതിനും…

Read More