രണ്ട് ദിവസം കൊണ്ട് 4 കിലോ ഭാരം കുറയ്ക്കാം; വൈറല്‍ പാനീയം കുടിച്ചവര്‍ ആശുപത്രിയില്‍

ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാരം കുറയ്ക്കാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കടുത്ത മലബന്ധം മാറ്റാനും വൻകുടൽ പരിശോധനകൾക്ക് മുൻപ് കുടൽ വൃത്തിയാക്കാനും പുറമേയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിസറിൻ എനിമയും പഞ്ചസാരയിടാത്ത ചായയും ചേർത്ത് കുടിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കാമെന്ന അവകാശവാദവുമായി നിരവധി ഇൻഫ്ലുവൻസറുകളാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. ഈ രീതിക്കെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിങ്…

Read More

ജപ്പാനിലെ ഭൂചലനം: ശസ്ത്രക്രിയ‌യ്‌ക്കി‌ടെ ആശുപത്രിയിൽ ഉണ്ടായ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ടോക്കിയോ: കഴിഞ്ഞ മാസം ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിനിടയിൽ ഒരു ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലുണ്ടായ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിനിടെ ആശുപത്രിയിൽ നാല് ശസ്ത്രക്രിയകൾ നടന്നിരുന്നു. വയറ്റിലെ ശസ്ത്രക്രിയ നടക്കുന്നതിനിടയിലായിരുന്നു ഭൂചലനം. ഓപ്പറേഷൻ തിയറ്ററിലെ ഉപകരണങ്ങൾ ശക്തമായി ആടിയുലഞ്ഞപ്പോൾ, മെഡിക്കൽ സ്റ്റാഫ് സ്വന്തം ശരീരം കൊണ്ട് രോഗിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നതും, ദൃശ്യങ്ങളിൽ വ്യക്തമാണ്. ആശുപത്രി അധികൃതരുടെ കണക്കുപ്രകാരം, ഭയപ്പെടുത്തുന്ന സാഹചര്യത്തിലും നാല് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നാണ്…

Read More

സൗദി അറേബ്യയിൽ ഹൂതി ആക്രമണം; പ്രവാസികൾക്കടക്കം പരിക്ക്, യെമനി സൈനികർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ ഹൂതി ആക്രമണത്തിൽ പ്രവാസികളടക്കം പതിനൊന്ന് പേർക്ക് പരിക്ക്. ഒരു സ്ത്രീയും നാല് വയസുകാരനുമുൾപ്പെടെ ഏഴ് സൗദി പൗരന്മാർക്കും രണ്ട് ഈജിപ്‌ത് സ്വദേശികൾക്കും ഒരു പാകിസ്ഥാനിക്കും ഒരു യെമനിക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ സഹകരണത്തോടെ ഹൂതികളും ഇറാഖിലെ ഇറാൻ അനുകൂല സംഘടനകളും ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിനിടെ യെമനിലെ ഹദ്‌റമൗത്, മാരിബ് മേഖലകളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ…

Read More

ഫ്രൈഡ് ചിക്കനൊപ്പം ‘കോണ്ടം’,​ പരാതി പറഞ്ഞപ്പോൾ പരിഹാസം; കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികൾ

വാഷിംഗ്ടൺ: അമേരിക്കയിലെ ഫാസ്റ്റ്ഫുഡ് ശൃംഖലയായ പോപ്പീസ് റസ്റ്റോറന്റിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതികൾ കോടതിയെ സമീപിച്ചു. ഹൂസ്റ്റണിലെ പോപ്പീസ് ഔട്‌ലെറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ കോണ്ടത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയത്. സംഭവത്തിൽ പോപ്പീസിനെതിരെ 15 ലക്ഷം ഡോളറിലധികമാണ് (ഏകദേശം 15.2 കോടി രൂപ)​ നഷ്ടപരിഹാരമായി ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് ജസ്റ്റിൻ ഹോവാർഡും ഡാനിയേൽ മക്കിന്നനുമാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് കോടതിയിൽ പോപ്പീസിനെതിരെ ഹർജി സമർപ്പിച്ചത്. ജൂലായ് 25നാണ് ദമ്പതികൾ…

Read More

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ യുഎഇയിലെ കാലാവസ്ഥ മാറിമറിയും, മുന്നറിയിപ്പ്

ദുബായ്: യുഎഇയിലെ കാലാവസ്ഥ അസ്ഥിരമാണെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം). കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. കിഴക്ക്-തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എഴ് വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേയ്ക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർദ്ധിച്ച് പൊടിപടലങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്….

Read More

12കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം രാജ്യംവിട്ടു; രണ്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ

റിഗ: ലണ്ടനിൽ സ്‌കൂൾ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വന്തം നാട്ടിലേക്ക് കടന്നുകള‌ഞ്ഞ ലാത്വിയക്കാരൻ രണ്ട് വർഷത്തിന് ശേഷം പിടിയിൽ. 2024 ജൂണിൽ കോവെൻട്രിയിലെ റാഡ്ഫോർഡ് റോഡിലായിരുന്നു അപകടം. ഡോളാർസ് അലക്‌സാണ്ടേഴ്‌സ് (23) ആണ് 12കാരനായ കീറ്റൺ സ്ലേറ്ററെ ബിഎംഡബ്ല്യു കാറിടിച്ച് കൊലപ്പെടുത്തിയത്. ലണ്ടനിൽ അപകടമുണ്ടാക്കിയ ശേഷം രണ്ട് വർഷമായി ഒളിവിലായിരുന്ന ഡോളാർസ് അലക്‌സാണ്ടേഴ്‌സിനെ കഴിഞ്ഞ മാസമാണ് ലാത്വിയയിൽ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌ പൊലീസ് കേസെടുത്തിരിക്കുന്നത്….

Read More

റഷ്യൻ സൈന്യത്തിലെ കമാൻഡറുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

മോസ്കോ∙ റഷ്യൻ സൈന്യത്തിനുള്ളിൽ നടക്കുന്ന ക്രൂരതയുടേതെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നു. സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികനെയും അദ്ദേഹത്തെ മർദിക്കുന്ന കമാൻഡറുടെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സൈനികർക്ക് ഒളിച്ചിരിക്കാനായി കണ്ടെത്തിയ കുഴി പോലെ തോന്നിക്കുന്ന പ്രദേശത്താണ് ഇരുവരുമുള്ളത്. കുഴിയുടെ ഒരു വശത്ത് സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികൻ ഇരിക്കുന്നു. അദ്ദേഹത്തെ ബലമായി പിടിച്ചാണ് കമാൻഡർ മർദിക്കുന്നത്. സൈനികനെ നിർബന്ധിച്ച് സ്ത്രീകളുടെ വേഷം ധരിപ്പിച്ചതാണെന്ന് ആരോപണമുയരുന്നുണ്ട്. മർദിക്കുന്നതിന് മുൻപ് ഇതാ നമ്മുടെ പെൺകുട്ടി (So, our girl) എന്ന് കമാൻഡർ പല…

Read More

കാത്തിരിക്കുന്നത് വധശിക്ഷ, കഠിനതടവ്; ഹസീനയുടേത് നിർണായക മടക്കം

ന്യൂഡൽഹി ∙ ബംഗ്ലദേശിലെ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയും അഴിമതിക്കേസുകളിൽ കഠിനതടവും ഉൾപ്പെടെ കോടതിവിധികൾ നിലനിൽക്കേ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാട്ടിലേക്കുള്ള മടക്കം നിർണായകമാകും. ഇപ്പോഴത്തെ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി മേധാവിയുമായ താരിഖ് റഹ്മാൻ എന്തു നിലപാടു സ്വീകരിക്കുമെന്നതും പ്രധാനമാണ്. വിദ്യാർഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണലാണ് ഹസീനയ്ക്ക് കഴിഞ്ഞ നവംബറിൽ വധശിക്ഷ വിധിച്ചത്. ഡിസംബറിൽ ബംഗ്ലദേശിലേക്കു മടങ്ങുന്നത് അധികാരത്തിലെത്തുന്നതിനല്ലെന്നും വികസനത്തിന്റെയും മതനിരപേക്ഷതയുടെയും സമൃദ്ധിയുടെയും പാതയിലേക്കു രാജ്യത്തെ…

Read More

യു.എസ് -ഇറാൻ സംഘർഷം: ഖത്തർ അമീർ ട്രംപുമായി ആശയവിനിമയം നടത്തി

ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും യു.എസും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സുസ്ഥിരമായ നയതന്ത്ര പരിഹാരത്തിലെത്തുന്നതിനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ യു.എസ് പ്രസിഡന്റ് പ്രശംസിച്ചു. സംഘർഷങ്ങൾ സംഭാഷണങ്ങളിലൂടെയും…

Read More

കാട്ടുതീ ബാധിതർക്ക് മെസ്സിയുടെ കൈത്താങ്ങ്; സ്പെയിനിലേക്ക് 80,000 യൂറോയുടെ സഹായം

മഡ്രിഡ്: കടുത്ത ഉഷ്ണതരംഗത്തെയും വരൾച്ചയെയും തുടർന്ന് സ്പെയിനിലെ സിയറ ഒയെസ്റ്റെ മേഖലയിലുണ്ടായ കാട്ടുതീ കനത്ത നാശനഷ്ടമാണുണ്ടായത്. ഈ ദുരന്തത്തിൽ വലയുന്നവർക്ക് ആശ്വാസമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ സഹായം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേഖലയുടെ പുനർനിർമ്മാണത്തിനുമായി 80,000 യൂറോയാണ് മെസ്സി സംഭാവന നൽകിയത്. മഡ്രിഡ് റീജിയണൽ പ്രസിഡന്റ് ഇസബെൽ ഡയസ് അയൂസോ മെസ്സിയുടെ ഈ കാരുണ്യപ്രവൃത്തിയെ പ്രശംസിക്കുകയും ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. “സിയറ ഒയെസ്റ്റെ മേഖലയുടെ പുനർനിർമ്മാണത്തിനായി 80,000 യൂറോ നൽകിയ മെസ്സിക്ക് നന്ദി…

Read More