വെനസ്വേലയെ പിടിച്ചുകുലുക്കി ഭൂകമ്പം; മരണ സംഖ്യ 164, രാജ്യത്ത് അടിയന്തരാവസ്ഥ

കാരക്കസ് :  വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 164 ആയി. 971 പേര്‍ക്കു പരുക്കേറ്റു. മരണ സംഖ്യ 10,000 മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് 3 പേര്‍ മരിച്ചതായി പ്രാദേശിക മേയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസില്‍ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂര്‍ണമായി തകര്‍ന്നു വീണു. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത്…

Read More

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അസിം മുനീറിനെ വധിക്കാന്‍ മൊസാദ് പദ്ധതിയിട്ടു, നിര്‍ദേശം നല്‍കിയത് നെതന്യാഹു’

  ലണ്ടന്‍ ന്മ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വധിക്കാന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് പദ്ധതിയിട്ടതായി പ്രമുഖ ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ സൈനിക ഇന്റലിജന്‍സ് ഈ വിവരം ചോര്‍ത്തുകയും പദ്ധതി പരാജയപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ മരിയോ നൗഫലുമായി എക്‌സില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പെപ്പെ എസ്‌കോബാര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. അങ്ങേയറ്റം…

Read More

പാസ്‌പോട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് ഇത്. വിദേശത്തുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയാണ് പാസ്‌പോര്‍ട്ട് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ ദിനമായ ജൂണ്‍ 24-നായിരുന്നു വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയത്. ആഗോളതലത്തില്‍ പാസ്‌പോര്‍ട്ടിന്റെ സ്വീകാര്യ വര്‍ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ബയോമെട്രിക് വിവരങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള ചിപ്പ് അധിഷ്ടിത ഇ-പാസ്‌പോര്‍ട്ട് നടപടികള്‍ വിവരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ മന്ത്രാലയം ഇക്കാര്യം എടുത്തുപറഞ്ഞത്. 1967-ലെ പാസ്‌പോര്‍ട്ട്…

Read More

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മര്‍; മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍

ഫിഫ ലോകകപ്പില്‍ മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളത്തിലെത്തി.മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയര്‍ത്തി രണ്ടാം ?ഗോള്‍ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോള്‍. 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ വീണ്ടും പന്ത്…

Read More

വെനസ്വേലയില്‍ വന്‍ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

വെനസ്വേലയില്‍ വന്‍ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. യാരാക്വ പ്രവിശ്യയില്‍ 13.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരങ്ങളില്‍, അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു.പ്യൂര്‍ട്ടോ റിക്കോയ്ക്കും വിര്‍ജിന്‍ ദ്വീപുകള്‍ക്കും സുനാമി ഭീഷണി. മൊണ്ടാല്‍ബാനില്‍ നിന്ന് 28 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ചിലത്…

Read More

വീണ്ടും വിനി മാജിക്കില്‍ ബ്രസീലിയന്‍ കുതിപ്പ്

   ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ല്‍, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ സ്‌കോട്ട്‌ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, മറ്റൊരു മത്സരത്തില്‍ മൊറോക്കോ ഹെയ്തിയെ 4-2ന് തോല്‍പ്പിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ഇതോടെ ബ്രസീലും മൊറോക്കോയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ഫ്‌ലോറിഡ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ബ്രസീലിയന്‍ തേരോട്ടം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറികള്‍…

Read More

ലയണല്‍ മെസിക്ക് ഇന്ന് 39-ാം പിറന്നാള്‍

  ഓസ്ട്രിയ : ആദ്യം ഫുട്ബാള്‍ പിറന്നു. പിന്നെ പെലെയും മറഡോണയും വന്നു. അവര്‍ക്കു പിന്നാലെ മിശിഹ പിറവിയെടുത്തു. കളിക്കളങ്ങളെ ഗോള്‍മുഴക്കംകൊണ്ട് പ്രകമ്പനം കൊള്ളിച്ച ആ തിരുപ്പിറവിക്ക് ഇന്ന് വാര്‍ഷികം. കഴിഞ്ഞരാത്രി ഡാലസിലെ മൈതാനത്ത് ഓസ്ട്രിയന്‍ ഗോള്‍ വലയിലേക്ക് ഒരു 19കാരന്റെ മെയ്വഴക്കത്തോടെ രണ്ട് ഗോളുകള്‍ വര്‍ഷിച്ച് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി മാറിയ താരത്തിന് ഇന്ന് 39-ാം ജന്മദിനം. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ലയണല്‍ മെസിക്കുമുന്നില്‍ തലകുനിക്കാത്ത കൊടുമുടികളില്ല. ആറ്…

Read More

വാട്ട്‌സ് ആപ്പിനെ നയിക്കാന്‍ ഇന്ത്യന്‍ സിഇഒ; ക്രെഡ് മേധാവി കുനാല്‍ ഷാ സിഇഒ ആകും

  ഡല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് കമ്പനി ക്രെഡില്‍ വന്‍ നിക്ഷേപം നടത്തി ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ. ക്രെഡ് സ്ഥാപകനും നിലവിലെ സിഇഒയുമായ കുനാല്‍ ഷായെ വാട്‌സാപ്പ് ആഗോള തലവനായി നിയമിച്ചു. മെറ്റ നേതൃനിരയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാല്‍. ക്രെഡ് ആപ്പിലൂടെ പ്രശസ്തമായ ഡ്രീം പ്ലഗ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ 8550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുക. 2018ല്‍ കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡ് വഴിയാണ് ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൈകാര്യം ചെയ്യപ്പെടുന്നത്. ഒരു…

Read More

ഇറാന് കയറ്റുമതി വിലക്ക് നീക്കി അമേരിക്ക; 60 ദിവസത്തെ ലൈസന്‍സ് നല്‍കി യുഎസ് ട്രഷറി വകുപ്പ്

  വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഇറാന്റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക. ഇറാനിയന്‍ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വില്‍പ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നല്‍കി. ഇരു രാജ്യങ്ങളും തമ്മില്‍ അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ഈ താല്‍ക്കാലിക ലൈസന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസത്തേക്ക് അതായത് ഓഗസ്റ്റ് 21 വരെയാണ് ലൈസന്‍സ് നല്‍കിയത്. ഇറാന്റെ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും ഓഗസ്റ്റ് 21 വരെ…

Read More

ചര്‍ച്ചകള്‍ ആരംഭിച്ചു, പങ്കെടുക്കുന്നത് നാല് രാജ്യങ്ങള്‍; ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പുനല്‍കാമെന് ഇറാന്‍

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ചര്‍ച്ചകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ചു. ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും.ചര്‍ച്ചകള്‍ക്കുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിക്കുന്നത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്നു. കൂടാതെ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും സംഘത്തില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ്…

Read More